District News
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ പ്രവർത്തനങ്ങളുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് രംഗത്തിറങ്ങുന്നു. ലഹരി ഉപഭോഗത്തിൽ നിന്നു യുവാക്കളെ അകറ്റിനിർത്തുന്നതിന് ആവശ്യമായ ബോധവത്ക്കരണ പരിപാടികളാണ് ലക്ഷ്യമിടുന്നത്. വിവിധ മത്സരങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയ്ക്കായി വിവിധ കാമ്പയിനുകളും പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുക്കും.
യുവാക്കളെ സ്പോർട്സിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി ഗയിം ഓൺ ഡ്രഗ്സ് ഓഫ് എന്ന തീമിനെ അടിസ്ഥാനമാക്കി പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം ഇന്ന് മൂന്നിന് നടത്തും. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളെയും പ്രതിനിധീകരിച്ച് ഓരോ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ ടീമുകളാണ് കുര്യനാട് കളിക്കളം ടർഫിൽ മത്സരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ ദേശീയ ഫുട്ബോൾ താരം എം.എം. ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ സംബന്ധിക്കും. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും.
വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ജൂബി തെക്കേൽ, സി.ടി. രാജൻ, സിൻസി ജയ്സൺ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീകുമാർ എസ്. കൈമൾ, എസ്.വി. മുകുൾ എന്നിവർ പ്രസംഗിച്ചു.
District News
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് 18ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഓപ്പറേഷന് തൂഫാൻ കാന്പയിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.കമ്മിറ്റി രൂപീകരണ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം എസ്എച്ച്ഒ എം.വി. വിഷ്ണുപ്രസാദ്, കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ , നിഷിതറഹ്മാൻ, എൻ.പി.സിദ്ദിഖ്, റീനാസെബാസ്റ്റ്യൻ, കെ.പി.ഗോപിനാഥൻ,ടി.എം.രാജേന്ദ്രൻ ,പി.ടി.കുര്യാക്കോസ്,എം.വി.ഗീത, വിജിൽമോഹനൻ, നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ പങ്കെടുത്തു.
18ന് ഉച്ചയ്ക്ക് നടക്കുന്ന സിഗ്നേച്ചർ കാന്പയിൻ, ഫ്ലാഷ് മോബ്, നിശ്ചലദൃശ്യങ്ങൾ, കായിക ഇനങ്ങൾ ഉൾപ്പടെയുത്തിയുള്ള റാലി എന്നിവ നടക്കും. റാലി ശ്രീകണ്ഠപുരം ടൗൺ സ്കൂളിൽ നിന്നാരംഭിച്ച് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് അധ്യക്ഷത വഹിക്കും.
District News
കട്ടപ്പന: പുളിയന്മല ക്രൈസ്റ്റ് കോളജും വണ്ടന്മേട് കിസാന്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ ജനകീയ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ന് കോളജ് ഗ്രൗണ്ടില്‍ നടത്തും. റോയി കെ. പൗലോസ് എംഎല്‍എ, സേനാപതി വേണു എംഎല്‍എ, കട്ടപ്പന നഗരസഭാ ചെയര്മാൻ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ വി.ആര്. സജി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, കട്ടപ്പന ഡിവൈഎസ്പി വി.ടി. ഷാജന്, എസ്ഐ ബിനോയി ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ക്രൈസ്റ്റ് വിംഗ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
കോളജ് ഡയറക്ടര്‍ ഫാ. ഡോ. ലിജോ കൊച്ചുവീട്ടില്‍, ഫുട്ബോള്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഗോകുല്‍നാഥ്, ഐക്യുഎസി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. എം.വി. ജോര്‍ജുകുട്ടി, വണ്ടന്മേട് കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി ഒറ്റപ്ലാക്കല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മോബിന് ഏബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ ശൃംഖലകൾ പൂർണമായും ഇല്ലാതാക്കുകയാണ് ഈ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ലഹരിമാഫിയക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ തീരുമാനിക്കും. അയൽസംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്.
ബുധനാഴ്ച ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്.
District News
ഇരിട്ടി: മദ്യത്തിനും ലഹരിക്കുമെതിരേ കേരളത്തിലെ ആഭ്യന്തര വകുപ്പു നടപ്പിലാക്കികൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ വന്പിച്ച വിജയമാണെന്നും പോലീസ് സേനയോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയും സംയുക്ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കണ്ണൂർ, കാസർഗോഡു ജില്ലകളിലെ ഓരോ പ്രധാന പ്രവർത്തകരും വോളന്റിയേഴ്സ് ആയി പ്രവർത്തിച്ച് ഈ ഉദ്യമത്തിന് സപ്പോർട്ടായി പ്രവർത്തിക്കണമെന്നും യോഗം ഓർമിപ്പിച്ചു. ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സേനാംഗങ്ങളെ യോഗം അഭിനന്ദിച്ചു. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം വിളിച്ചുചേർത്ത് ലഹരിയുടെ ഉറവിടവും വ്യാപനവും തടയാനുള്ള സർക്കാർ തീരുമാനത്തിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി.
മദ്യവിരുദ്ധ സേനാംഗങ്ങൾക്ക് ഇരിട്ടി എസ്ഐ ശ്രീരാജു ജോസഫ് ക്ലാസ് നയിച്ചു. വിദ്യാർഥികളുടെ കുടുംബ സാഹചര്യങ്ങളും സാമൂഹ്യ ബന്ധങ്ങളുമാണ് അവരെ ലഹരിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ ജാഗ്രത അത്യന്താപേക്ഷിതമാണന്നും കുട്ടികളുടെ യാത്ര യും കൂട്ടുകെട്ടുകളും നിരീക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിരൂപത എക്സികൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മാടത്തിൽ പള്ളി വികാരി ഫാ. ജോർജ് കരോട്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ഷിനോ പാറയ്ക്കൽ, സോളി രാമച്ചനാട്ട്, സോയി ജോസഫ് തങ്കമ്മ പാലമറ്റം, പുഷ്പ വെള്ളാപ്പാടം, ഷെൽസി കാവനാടി, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപറത്താനത്ത്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് ചാരച്ചേരി, ജോസ് ചിറ്റേട്ട്, വിൻസെന്റ് മുങ്ങാട്ടുചുണ്ടയിൽ, സെബാസ്റ്റ്യൻ പെരുമ്പുഴ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: മദ്യ മയക്കുമരുന്നുകളുടെ ലഹരി ഒഴിവാക്കേണ്ടതും കലാസാഹിത്യങ്ങളുടെ ലഹരി പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് രമേശ് പിഷാരടി എംഎൽഎ. സെന്റ് ഡൊമിനിക്സ് കോളജിലെ ആന്റി നർക്കോട്ടിക് സെല്ലിന്റെയും ആർട്സ് ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ തൂഫാന്റെയും കോളജിലെ ആർട്സ് ക്ലബിന്റെ നേതൃത്വത്തിലുള്ള വിംഗ്സ് ഓഫ് എസ്ഡിസിയുടെയും പ്രവർത്തനോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
കലയും സാഹിത്യവും കായികമേളകളും വളരുമ്പോൾ ഒഴിവാക്കപ്പെടേണ്ട ലഹരികൾ പടിയിറങ്ങുമെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. കോളജ് മാനേജർ ഫാ.ഡോ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. പ്രഫ. റോണി കെ. ബേബി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിനോ പി. ജോസ്, ബർസാർ ഫാ.ഡോ. മനോജ് പാലക്കുടി, സ്റ്റെഫി തോമസ്, ഹലീമ എന്നിവർ പ്രസംഗിച്ചു .
District News
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അമ്പലപ്പുഴയിൽ നടത്തിയ പരിശോധനയിൽ 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുത്തൻവെളി മാജിത മൻസിൽ ഉമർ മുക്താർ (25) ആണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് സംഘവും പുന്നപ്ര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
ആലപ്പുഴ നർകോട്ടിക് ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പിയുടെ തൂഫാൻ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴ നർകോട്ടിക് ഡിവൈഎസ്പി പങ്കജാക്ഷന്റെയും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെയും നേതൃത്വത്തിൽ പുന്നപ്ര എസ്ഐ ജയേഷ് ചന്ദ്രൻ, എസ്ഐ ബോബൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്കു തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ടി’ല്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍. ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്.
പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടുമുതല്‍ ഈമാസം രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽനിന്നുള്ള കണക്കാണിത്.
കോഴിക്കോട് സിറ്റിയിൽ 576 പേരെയും കോഴിക്കോട് റൂറലിൽ 257 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റില്‍ രണ്ടാം സ്ഥാനം എറണാകുളം പോലീസ് ജില്ലയ്ക്കാണ്. 773 പേരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റിയിൽനിന്ന് 543 പേരും എറണാകുളം റൂറലിൽനിന്ന് 230 പേരും അറസ്റ്റിലായി.
മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മലപ്പുറത്തുനിന്ന് ലഹരി കേസിൽ 586 പേരാണ് അറസ്റ്റിലായത്.
ജില്ല തിരിച്ചുള്ള കണക്ക്: (ജില്ല, മയക്കുമരുന്നു കേസുകള്‍, കോട്പ കേസുകൾ, അറസ്റ്റിലായവർ എന്ന ക്രമത്തിൽ)
1. തിരുവനന്തപുരം സിറ്റി: 215- 191- 214
2. തിരുവനന്തപുരം റൂറല്‍: 249- 336- 269
3. കൊല്ലം സിറ്റി: 333- 190- 341
4. കൊല്ലം റൂറല്‍: 170- 295- 175
5. പത്തനംതിട്ട: 170- 222- 182
6. ആലപ്പുഴ: 320- 174- 374
7. കോട്ടയം: 377- 407- 284
8. ഇടുക്കി: 270- 151- 285
9. എറണാകുളം റൂറൽ: 202- 98- 230
10. കൊച്ചി സിറ്റി: 510- 118- 543
11. തൃശൂർ സിറ്റി: 176- 102- 227
12. തൃശൂർ റൂറൽ: 263- 35- 281
13. പാലക്കാട്: 448- 112- 469
14. മലപ്പുറം: 514- 80- 586
15. കോഴിക്കോട് സിറ്റി: 565- 71- 576
16. കോഴിക്കോട് റൂറൽ: 247- 72- 257
17. വയനാട്: 139- 42- 149
18. കണ്ണൂർ സിറ്റി: 110- 14- 130
19. കണ്ണൂർ റൂറൽ: 86- 40- 87
20. കാസർഗോഡ്: 136- 82
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് സൈനികൻ. ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം.
ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെ അമിതവേഗതയിൽ വന്ന കാർ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
പിന്നീട് കൂടുതൽ പോലീസെത്തിയാണ് കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ ആക്രമിച്ചതിനും ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരിമാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്' പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ലഹരിവേട്ടയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില്‍ 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എംഡിഎംഎ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
Kerala
കൊച്ചി: കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിച്ചു നല്കുന്ന സംഘം പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക അറസ്റ്റ് നടന്നത്.
ചേരാനല്ലൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ലഹരി വില്പന നടത്തിയിരുന്നത്. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഹൈ പ്രൊഫൈല്‍ ആളുകള്‍ക്കാണ് ഇവര്‍ ലഹരി എത്തിച്ചു നല്‍കിയിരുന്നത്. അമല്‍ ജോര്‍ജിനെ നേരത്തെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയിട്ടുണ്ട്. 250 ഗ്രാം എംഡിഎംഎയുമായാണ് അമല്‍ നേരത്തെ അറസ്റ്റിലായത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോണ്ടാക്ട് ലിസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെ കുറിച്ചും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ലഹരി മാഫിയയെ നേരിടാന്‍ പോലീസിന് കഴിയും. നിയമപരമായി നേരിട്ട് മുന്നോട്ടു പോകും എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നിലവില്‍ കെ. സുധാകരന് എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.
ഗുണ്ടകള്‍ ആണെന്ന് കരുതി മാറ്റി നിര്‍ത്തരുത്, പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാന് നടത്താനാവില്ല എന്നാണ് യോഗത്തിന്റെ സംഘാടകനായ എകെജി സെന്റര്‍ ആക്രമണക്കേസ്, വീസ തട്ടിപ്പ് കേസുകളിലെ പ്രതി സുഹൈല്‍ ഷാജഹാന് പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.
ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന് എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞാണ് കാണാന്‍ വന്നത്. 20 പേര് ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര് ആയി എന്നും സുഹൈല്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന് എംപി വിളിച്ച യോഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി യോഗത്തിന്റെ സംഘാടകര്‍ രംഗത്ത്. എംപിയെ തങ്ങള്‍ അങ്ങോട്ടു പോയി കണ്ടതാണ് എന്നാണ് സംഘാടകനായ എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയായ സുഹൈല്‍ ഷാജഹാന് പറയുന്നത്.
മുമ്പ് ഗുണ്ടകള്‍ ആണെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുത് എന്നാണ് സുഹൈല്‍ പറയുന്നത്. ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന് എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞ് കാണാന്‍ വന്നത്. 20 പേര് ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര് ഉണ്ടായി.
എല്ലാവരും ഗണ്ടകളും പ്രതികളും ഒന്നുമല്ല. മാന്യമായി അഞ്ചു നേരം നിസ്കരിക്കുന്നവരും വിദ്യാര്‍ഥികളും എല്ലാവരും ഉണ്ടായിരുന്നു. ഇനി ഏതൊക്കെ കേസ്, ഗുണ്ട ആക്ട്, വെടിവയ്പ്പ് കേസ് എന്നു പറഞ്ഞാലും ഞങ്ങളുടെ കൂടെ വന്നവരെ ചേര്‍ത്തു പിടിക്കും. കേരളത്തിലെ 14 ജില്ലയില്‍ നിന്നുള്ളവരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്.
അവര്‍ക്കും തൂഫാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് നാടിനെ ലഹരി മുക്തമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെ യുവാക്കള്‍ വരുമ്പോള്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല. പോലീസിന്റെ സഹായം കൊണ്ട് മാത്രം എല്ലാം ക്ലീന്‍ ആക്കാന്‍ പറ്റില്ല. വീട്ടമ്മമാര്‍ വേണം, വിദ്യാര്‍ഥികള്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, നാട്ടുകാര്‍, കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എല്ലാം വേണം.
പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാനും തണ്ടറും ഒന്നും നടപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്ന് സുഹൈല്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച് കെ.സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളിപ്പറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെ യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ല.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായുള്ള യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. അല്ലാത്ത യോഗങ്ങളൊന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ സുധാകരൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം വിളിച്ച യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് വൻ വിവാദത്തിന് വഴിവെച്ചത്. യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ സുധാകരനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സുധാകരൻ കൊച്ചിയിൽ യോഗം വിളിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു.
Kerala
കൊളത്തൂര്‍ (മലപ്പുറം): ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊളത്തൂരില്‍ വന്‍ രാസലഹരി വേട്ട.
കൊളത്തൂര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ വില്പനയ്ക്കെത്തിച്ച 97.60 ഗ്രാം എംഡിഎംഎയുമായി തിരൂര്‍ സ്വദേശിയെ പിടികൂടി.
വൈലത്തൂര്‍ അതൃശേരി സ്വദേശി പാട്ടുരാട്ട് സക്കീര്‍ ഹുസൈനെയാണ് (43) ഡാന്‍സാഫ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി സക്കീര്‍ ഹുസൈന് പിടിയിലാകുന്നത്.
Kerala
തിരുവനന്തപുരം: ലഹരി മാഫിയകളെ പൂർണമായും അടിച്ചമർത്താൻ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. മുൻപ് മയക്കുമരുന്ന് വിപണിയിൽ പഞ്ചാബ് ആയിരുന്നു മുന്നിലെങ്കിൽ ഇന്നത് കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കാസർകോട് ഒരു മിഠായി നിർമാണ കമ്പനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ചേർത്ത ലഹരി മിഠായികൾ കണ്ടെത്തിയിരുന്നു. സ്കൂൾ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കാപ്പ ചുമത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഡിജെ പാർട്ടികൾ, ലക്ഷ്വറി ഹോട്ടലുകൾ, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ എന്നിവയും കർശന നിരീക്ഷണത്തിലാണ്. വിഐപികളോ സിനിമാപ്രവർത്തകരോ ആരായാലും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലത്തിനനുസരിച്ച് പോലീസ് സേനയിലും പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ: ദ് നാർക്കോ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനയും ലഹരിവിരുദ്ധ ബോധവത്കരണവും ഒരേസമയം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനകളിൽ 779 കേസ് രജിസ്റ്റർ ചെയ്തു. 806 പേർ അറസ്റ്റിലായി.
പരിശോധനകളിൽ 332.2106 ഗ്രാം എംഡിഎംഎയും 8.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇടത്തരം അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട 12 കേസുകളും വാണിജ്യ അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രണ്ട ് കേസുകളും കണ്ടെ ത്തി. പുകയില നിയന്ത്രണ നിയമപ്രകാരം 479 കേസ് രജിസ്റ്റർ ചെയ്തു.
ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തു കഴിഞ്ഞ 25നും 26നുമായി 3,986 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ 3,051 പരിപാടികൾ സ്കൂളുകളിലും 315 എണ്ണം കോളജുകളിലുമായിരുന്നു. കാമ്പസുകൾക്ക് പുറത്തായി 393 പരിപാടികൾ റസിഡന്റ്സ് അസോസിയേഷനുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയവയും 52 എണ്ണം മതസംഘടനകളുടെ സഹകരണത്തോടെയും 94 പരിപാടികൾ രാഷ്ട്രീയ-യുവജന സംഘടനകളുടെ നേതൃത്വത്തിലും 78 എണ്ണം സർക്കാർ ഓഫീസുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയും നടത്തി.
District News
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 1.140 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. പെരിങ്ങോം സ്വദേശി കെ.വി. അനസ് (27), ചെറുപുഴ സ്വദേശി എം.ടി.പി. തബ്ഷീർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
പടന്നക്കാട് നിർമാണത്തിലിരിക്കുന്ന മേൽപാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എസ്ഐ കെ.വി. ജിതിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ പോലീസ് പരിശോധന കണ്ട് പെട്ടെന്നു നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങി ഓടുകയുമായിരുന്നു.
പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടിയതിനു ശേഷം കാറിൽ നടത്തിയ പരിശോധനയിലാണ് ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. എസ്ഐ നീതു തച്ചഞ്ചേരി, പ്രൊബേഷൻ എസ്ഐ അഞ്ജലി, സിപിഒ ഹരീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
കാസർഗോഡ്: ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി കാസർഗോഡ്, മേൽപ്പറമ്പ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നായി 11.43 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് ടൗൺ പോലീസും ഡാൻസാഫ് ടീമും സംയുക്തമായി കുഡ്ലു രാംദാസ് നഗർ ജംഗ്ഷന് സമീപം നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി ചെമ്മനാട് ദേളി സ്വദേശി ബി.കെ. മുഹമ്മദ് റയീസി (33) നെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 15,500 രൂപയും രണ്ട് സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തു.
എസ്ഐ സി.ആർ. മൗഷ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ദേളി ജംഗ്ഷനിൽ മേൽപ്പറമ്പ് എസ്ഐ ടി. അഖിലും സംഘവും നടത്തിയ വാഹന പരിശോധനയിൽ പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 6.43 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. മാഹിനാബാദ് സ്വദേശി യു.എം. അബ്ദുൾ സിയാദ് (25), പൊയിനാച്ചി സ്വദേശി കെ. സുനിൽ രാജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായി. പ്രതികളുടെ കൈയിലുണ്ടായിരുന്ന ഡിജിറ്റൽ ത്രാസ്, ഫോണുകൾ, ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തു.
District News
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് പദ്ധതിയിലൂടെ ലഹരിവേട്ടയ്ക്കെത്തിയ പോലീസിനുനേരേ വീട്ടുകാര്‍ അഴിച്ചുവിട്ട നായ്ക്കളെ തുരത്തി തൃക്കൊടിത്താനം പോലീസിന്റെ എംഡിഎംഎ വേട്ട.
പായിപ്പാട് പി.സി. കവലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പായിപ്പാട് പി.സി. കവല ഇലവുങ്കല്‍ പുത്തന്‍പറമ്പില്‍ സല്‍മാന്‍ഖാന്റെ (21) വീട്ടില്‍ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ രണ്ട് ജര്‍മന്‍ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു. നായ്ക്കളെ നേരിട്ട് പോലീസ് അകത്തുകടന്നപ്പോള്‍ സല്മാന്ഖാന് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഏഴു ഗ്രാം എംഡിഎംഎ കണ്ടെത്തി. സംഭവത്തില്‍ സല്‍മാന്‍ഖാന്റെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പായിപ്പാട് കോതച്ചിറ കാരിക്കോട്ടാല് സിജിത് കെ.സാജനെ (27) ഇരുപത് മില്ലിഗ്രാം എംഡിഎംഎയുമായി തൃക്കൊടിത്താനം പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ലഹരി ഉപയോഗവും വില്പനയും നടത്തിവരുന്ന സല്മാന്ഖാനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി ഇയാളുടെ വീടു കേന്ദ്രീകരിച്ച് പോലീസ് പരിശോധനയ്ക്കെത്തിയത്. അപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കൂടുതല്‍ കണ്ണികളുള്ളതായും ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും തൃക്കൊടിത്താനം എസ്എച്ച്ഒ ബി.അനീഷ് പറഞ്ഞു. എസ്ഐ അജീഷ് കെ.ജോണ്‍, സിപിഒമാരായ ഇ.ടി. ബിജു, മണികണ്ഠന്, ശാലിക്കുട്ടി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Kerala
കൊച്ചി: പന്ത്രണ്ടു വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ കാണാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരമ്മ എത്തി. എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിനി ആന്റണിക്ക് പറയാനുണ്ടായിരുന്നത് ആ ഗ്രാമത്തെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി സംഘങ്ങളെക്കുറിച്ചായിരുന്നു. അറിഞ്ഞും അറിയാതെയും ലഹരിയില്‍പ്പെട്ടു പോകുന്ന കുരുന്നുകള്‍....
കുട്ടികളെ കുരുക്കാന്‍ നടക്കുന്ന ആ മാഫിയാ സംഘത്തെ നാട്ടില്‍ നിന്ന് തുരത്തണമെന്ന അഭ്യര്‍ഥനയായിരുന്നു മിനിക്കുണ്ടായിരുന്നത്. ആ അമ്മയുടെ കണ്ണുനീര് കണ്ട മന്ത്രി രമേശ് ചെന്നിത്തല അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തെ വിവരം അറിയിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. വൈപ്പിന്കരയിലെ ആ ലഹരിസംഘത്തിന്റെ വേര് എന്നന്നേക്കുമായി അറുത്തുമാറ്റി.
വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്ത് നടന്ന തൂഫാന് പദ്ധതിയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മുന്നില്‍ മിനി ആന്റണി എന്ന അമ്മ വീണ്ടുമെത്തി. ഒരു നന്ദി സൂചകമായിട്ടായിരുന്നു ആ വരവ്.
മന്ത്രി അവരെ സദസിനു പരിചയപ്പെടുത്തി. ഓപ്പറേഷന് തൂഫാന്റെ ആദ്യ പോരാളി മിനി ആന്റണി ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അവര്‍ പങ്കുവച്ച കാര്യങ്ങളായിരുന്നു കേരളത്തിലെ അമ്മമാരുടെ കണ്ണീര് തുടയ്ക്കാനുള്ള ഓ്പ്പറേഷന്‍ തൂഫാനായി ആഞ്ഞടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
Kerala
ഹരിപ്പാട്: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി ഈ ഓപ്പറേഷൻ സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും യുവ സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നമ്മൾ ഇതിൽ നിന്ന് രക്ഷ നേടിയില്ലെങ്കിൽ കേരളം തകരും. കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്, ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പോലീസ് കാസർകോട് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ഒരാളിൽ നിന്ന് മാത്രം 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോട് എന്ന സ്ഥലത്ത് നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന 780.59 ഗ്രാം എംഡിഎംഎ എന്ന രാസലഹരി പിടിച്ചെടുത്തതും ഈ വിപത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മുമ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ പോരാട്ടത്തിൽ പത്രപ്രവർത്തകർ, ജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ നേരിട്ട് പിടികൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അമ്മമാരിൽ നിന്ന് വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിക്കുന്നത്. കുടുംബങ്ങളിൽ മക്കൾ വഴിതെറ്റിപ്പോകുന്നതിന്റെ വേദന അനുഭവിക്കുന്നത് അമ്മമാരാണെന്നും അവരുടെ പിന്തുണയോടെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കനത്ത മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയക്കാരാണെങ്കിലും സിനിമക്കാരാണെങ്കിലും പണക്കാരാണെങ്കിലും ഈ കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ല. കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ ലഹരി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവർ ഇത് നിർത്തിയില്ലെങ്കിൽ പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടക്കും, അദ്ദേഹം പറഞ്ഞു. ലഹരിയുടെ വരവ് തടയാൻ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ച് ചേർത്തതായും കേരളത്തിന്റെ നാല് അതിർത്തികളിലും പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്രെയിനുകൾ, വിമാനത്താവളങ്ങൾ, കടൽമാർഗങ്ങൾ എന്നിവടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തൂഫാൻ പതാകകൾ ഉയർത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുട്ടികളുടെ പെരുമാറ്റ രീതികൾ മനസിലാക്കി അവരെ തിരുത്തുന്നതിനായി സൈക്യാട്രിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. നിലവിൽ 15 പേരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ വിജയകരമാക്കാൻ രൂപീകരിക്കുന്ന തൂഫാൻ വാരിയേഴ്സിൽ ആദ്യ അംഗം നടൻ മോഹൻലാൽ ആണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും തൂഫാൻ വാരിയേഴ്സ് ആക്കി മാറ്റാനാണ് ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിംഗും ഡാൻസാഫ് ടീമും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും.
ഏതെങ്കിലും പോലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ അപ്പോൾ തന്നെ കർശന നടപടിയുണ്ടാകും. വിവരങ്ങൾ നൽകുന്നതിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന് പ്രത്യേക ടീമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. കേരളത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന മയക്കുമരുന്ന് വേട്ടയുടെ പാൻ-ഇന്ത്യൻ പതിപ്പാണ് കേന്ദ്രം ഇപ്പോൾ നടപ്പാക്കുന്നത്.
ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ 'നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)' നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ വമ്പൻ കർമപദ്ധതി.
പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ ഒറ്റയടിക്ക് നശിപ്പിച്ചു കളയും. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കും.സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗം രൂപീകരിക്കും.
ലഹരിമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻഡിപിഎസ് പ്രത്യേക കോടതികൾ സ്ഥാപിക്കും. കേരളത്തിൽ തുടക്കമിട്ട ശക്തമായ ലഹരിവിരുദ്ധ മാതൃക ഇനി ഇന്ത്യയൊട്ടാകെ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും നാളത്തെ പ്രഖ്യാപനം.
Kerala
തിരുവനന്തപുരം: മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വ്യാപനത്തിനുമെതിരേ ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മത്സരം, റീൽസ് മത്സരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവഹിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫിഷറീസ് - സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജി.ജി. ആശംസകൾ നേരും.
ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും.
വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.
District News
കരിമണ്ണൂര്‍: ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി, എന്‍സിസി, സ്പോര്‍ട്സ് ക്ലബ്, കരിമണ്ണൂര്‍ പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ മാരത്തണ്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍ ആയത്തുപാടം ഫ്ളാഗ് ഓഫ് ചെയ്തു. ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഹെഡ്മാസ്റ്റര് ബിജോയ് മാത്യു, എസ്എച്ച്ഒ വി.സി. അനില്‍കുമാര്‍, കെ.എ. ബിന്ദു, സെല്‍ജോ ജോസഫ്, ആല്വിന് ജോസ്, ബിനോജ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.
District News
കല്‍പ്പറ്റ: ലഹരി വിരുദ്ധ കാമ്പയിനായ ഓപ്പറേഷന് തൂഫാന് കണിയാമ്പറ്റ ഗവ. യുപി സ്കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ സിഗ്നേച്ചര്‍ കാമ്പയിന്, ഫ്െളഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്ന അന്‍ഷിഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്എംസി ചെയര്മാന് ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍, സി.എച്ച്. ഹനീഫ, പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപിക സോജ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂരാച്ചുണ്ടിൽ പോലീസ് പരിശോധന നടത്തി. കൂരാച്ചുണ്ട് ബസ് സ്റ്റാൻഡ് മാർക്കറ്റ് പരിസരത്തും ഇരുപത്തേഴാം മൈൽ മേഖലയിലുമാണ് പരിശോധന നടത്തിയത്.
സബ് ഇൻസ്പെക്ടർമാരായ കെ. മനോജ്, സി. ശ്രീധരൻ, സീനിയർ പോലീസ് ഓഫീസർ എ.എസ്. മണിലാൽ, ഹോം ഗാർഡ് സലാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പേരാമ്പ്ര ഡോഗ് സ്ക്വാഡും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓപ്പറേഷൻ തൂഫാനിലൂടെ 2954 കേസുകൾ രജിസ്റ്റർ ചെയ്തെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ 3176 പേരെ അറസ്റ്റു ചെയ്തു.
കൂടാതെ പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സിഒടിപിഎ നിയമപ്രകാരം 1421 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പോലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲അഴിമതി: ഉദ്യോഗസ്ഥരെ പിടിക്കുന്നതിനു ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നു
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പിടിക്കുന്നതിലേക്കായി ട്രാപ്പ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തു വരികയാണെന്നു മന്ത്രി രമേശ് ചെന്നിത്തല. അഴിമതി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്കു യഥാസമയം വിജിലൻസ് ആസ്ഥാനത്ത് അറിയിക്കുന്നതിലേക്കായി 1064 എന്ന ട്രോൾ -ഫ്രീ നന്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പു പരിഷ്കരിക്കും
വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്‍പായി പരിഷ്കരിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. നിലവിലുള്ള വിജിലൻസ് മാന്വലിന്റെ പോരായ്മകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ വിജിലൻസ് വകുപ്പിലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
District News
കരുവാരകുണ്ട്: സംസ്ഥാനമാകെ ലഹരിക്കെതിരേ ഓപ്പറേഷന് തൂഫാനുമായി കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ ജില്ലയിലെ മലയോര മേഖലയില്‍ നടപടി ഊര്‍ജിതമല്ലെന്ന് ആക്ഷേപം.
പോലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കാര്യമായ അനക്കമില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണ് മലയോര മേഖലയില്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്. മറ്റ് രാസലഹരികളും സുലഭമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രഹസ്യ വിവരങ്ങളെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിക്കുന്ന കേസുകളാണ് കൂടുതലും മലയോരത്ത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവൂര്‍ മേഖലകളില്‍ വന്‍തോതില്‍ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ അനധികൃതമായി വില്‍ക്കപ്പെടുന്നതായാണ് വിവരം.
എന്നാല്‍ അടുത്ത കാലത്തൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന പരിശോധനകളോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരിയുടെ വിപണനവും മലയോരമേഖലയില്‍ വ്യാപകമാണ്. മലയോര മേഖലയില്‍ ഉണ്ടായ മൂന്നു മരണങ്ങള് രാസലഹരി വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
District News
വണ്ണപ്പുറം: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വണ്ണപ്പുറത്തും വ്യാപക പരിശോധന നടത്തി. മുണ്ടന്മുടിയിലും വണ്ണ പ്പുറത്തിന്റെ പരിസര പ്രദേശങ്ങളില്‍നിന്നുമായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പതിനേഴു പേരെ പോലീസ് പിടികൂടി.
ഇതില്‍ എട്ടുപേരുടെ പേരില്‍ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. നാലുപേരെ കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും മറ്റു നാലുപേര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനും കേസെടുത്തു . മുണ്ടന്മുടിയിലെ കളിസ്ഥലം കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് കൂടുതല്‍ പേര് പിടിയിലായത്. കഞ്ചാവ് വിതരണത്തിനായി ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. കൂടാതെ രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയയുടെ വേരറക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ 'ഓപറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ.
അവരുടെ വേരറുക്കാന്‍ ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറി. ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എം കെ.രാഘവന് എംപി മുഖ്യാതിഥിയായി.
Kerala
കോഴിക്കോട്: ലഹരിക്കെതിരേയുള്ള സന്ധിയില്ലാ പോരാട്ടത്തില്‍ അണിചേര്‍ന്ന് പ്രമുഖരുടെ നിര. ഓപ്പറേഷന് തൂഫാന് ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെ തൂഫാന് വാരിയേഴ്സായി മാറി ബാഡ്ജ് ഏറ്റുവാങ്ങി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കാശ്യപാശ്രമം ആചാര്യന് എം.ആര്. രാജേഷ് തുടങ്ങിയവരാണ് തൂഫാന് വാരിയേഴ്സായത്.
താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിന് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. വിശ്വാസസമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്ത ബിഷപ് എല്ലാ പള്ളികളിലും ലഹരിക്കെതിരായ പോരാട്ടത്തില്‍ തൂഫാന്റെ ഭാഗമാകാനുള്ള സന്ദേശമെത്തിക്കുമെന്നും ഉറപ്പു നല്കി.
സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ലഹരിയെന്ന വിപത്തിനെതിരേ നാമൊന്നായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മര്‍കസിലെത്തിയാണ് ആഭ്യന്തരമന്ത്രി തൂഫാന് വാരിയര്‍ ബാഡ്ജ് കൈമാറിയത്.
തൂഫാന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്കിയ കാന്തപുരം, വിദ്യാലയങ്ങളിലും വിജ്ഞാന കേന്ദ്രങ്ങളും വഴി ലഹരിക്കെതിരേയുള്ള ശക്തമായ ബോധവത്കരണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയെ അറി
യിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്, ജസ്റ്റിന് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്.
Movies
ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി നടൻ മോഹൻലാൽ. ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണമെന്നും ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വളരെയധികം കുടുംബങ്ങളേയും വിദ്യാർത്ഥികളേയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു.
District News
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
മൂന്നംഗസംഘം ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം അങ്കമാലിയിലെത്തിയ ശേഷം ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ ആലുവ തോട്ടക്കാട്ടുകരയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂർ മൂവാറ്റുപുഴ ഭാഗത്ത് വില്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്. വില്പന നടത്തി തിരിച്ചു പോകാനായിരുന്നു ഇവരുടെ പദ്ധതി.
കിലോയ്ക്ക് 5,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങി പത്തിരട്ടി വിലക്കാണ് ഇവിടെ വില്പന നടത്തുന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
District News
ചവറ: തെക്കുംഭാഗം പോലീസ് 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുമായി രണ്ടു യുവാക്കളെ പിടികൂടി.കൊല്ലം ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു തെക്കുംഭാഗം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തേവലക്കര മുള്ളിക്കാലയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന വ്യാജ സിഗരറ്റാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ആലിശേരി സ്വദേശി സഹദ് മുഹമ്മദ് (22), ആലപ്പുഴ വലിയമഠം സ്വദേശി മുഹമ്മദ് അസറുദീൻ (23)എന്നിവരെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിവിധ ബ്രാൻഡുകളുടെ ലേബൽ പതിച്ച 13500 വ്യാജ സിഗരറ്റ് പാക്കറ്റുകളാണ് കണ്ടെത്തിയത്. വിപണിയിൽ മറ്റു സിഗരറ്റുകളുടെ അതേ വിലയ്ക്കാണ് വില്പന നടത്തിവരുന്നത്. ഇതിനു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും വ്യാജമായി നിർമിക്കുന്ന സിഗരറ്റ് രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് വിവിധ കമ്പനിയുടെ ലേബലിൽ വിറ്റഴിച്ച് വരുന്നുണ്ട്. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ ആർ ബിനു, എസ്ഐ നിയാസ്, ജി എസ് ഐ പ്രദീപ്, രാജേഷ്, ദിനേശ്, എസ്സിപിഒ അനിൽ, സിപിഒ സൂരജ്, ശ്യാം രാജ് എന്നിവർ അടങ്ങിയ സംഘമാണ് വ്യാജ സിഗരറ്റ് പിടികൂടിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ല പോലീസിലെ കെ-9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണ്ണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവ്വീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻ്റലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ-9 സ്ക്വാഡിലുള്ളത്.
District News
കട്ടപ്പന: കേരള പോലീസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കട്ടപ്പന നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച കട്ടപ്പന മാർക്കറ്റ് ഭാഗത്തും പുതിയ പഴയ ബസ്റ്റാൻഡ് ഭാഗത്തും പരിശോധന നടത്തിയത്. സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറേറ്റിൽ ഇടുക്കി എംഎൽഎ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കട്ടപ്പന നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു എന്ന വിഷയം ഉയർന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണമാണ് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയത്.
District News
നെടുങ്കണ്ടം: പാൻമസാലയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ കച്ചവടം നടത്തിയിരുന്ന ബിഹാർ സ്വദേശി മുഹമ്മദ് നിരാലെ (18) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.
ഇയാളിൽനിന്നു 1500 പായ്ക്കറ്റ് പാൻമസാല പിടിച്ചെടുത്തു.രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
District News
ചെന്ത്രാപ്പിന്നി: ലോകകപ്പിന് അരങ്ങുണരുമ്പോൾ ലോകം മുഴുവൻ കാൽപ്പന്തിലേക്ക് ചുരുങ്ങിയ അവസരത്തിൽ ഫുട്ബോൾ ജ്വരത്തിലേക്ക് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി എയ്ഡഡ് സ്കൂളിലെ കുട്ടികളും അധ്യാപകരും.
കേരള സർക്കാരിന്റെ ലഹരി വിമുക്ത കാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓപ്പറേഷൻ തൂഫാൻ ലീഗ് എന്ന പേരിലാണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പി. ബി. കൃഷ്ണകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്ത് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എ.വി. പ്രദീപ്കുമാർ അധ്യക്ഷനായി. പ്രധാന അധ്യാപകൻ കെ. എസ്. കിരൺ, അൺ എയ്ഡഡ് പ്രിൻസിപ്പൽ വി.ബി. സജിത്ത്, എൽപി വിഭാഗം എച്ച്എം വി.വി. അമ്പിളി, അഡ്മിനിസ്ട്രേറ്റർ കെ.എം. അനിൽ എന്നിവർ പ്രസംഗിച്ചു. ഓരോ ഗോളും ലഹരിക്കെതിരെ എന്ന ആശയമാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പി.കെ. ശ്രീജിഷ് അഭിപ്രായപ്പെട്ടു.
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ലീഗിന്റെ ഉദ്ഘാടന യോഗത്തിൽ കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.
NRI
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
Kerala
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുന്നപ്ര, അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പുന്നപ്ര അനന്തു നിവാസിൽ അനന്തകൃഷ്ണൻ (21), പുന്നപ്ര എട്ടു കണ്ടത്തിൽ ആദിത്യൻ (20), പഴയങ്ങാടി അഴീക്കകത്ത് വീട്ടിൽ കണ്ണൻ (24) കാക്കാഴം വെളിം പറമ്പ് നഹാസ് (39)എന്നിവരാണ് പിടിയിലായത്.
മൂന്നു പ്രതികളിൽ നിന്നായി പുന്നപ്ര പോലീസ് 100 ഗ്രാം കഞ്ചാവും അമ്പലപ്പുഴ പോലീസ് ഒരു പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ അനന്തു പോക്സോ കേസിൽ ഉൾപ്പെടെപ്രതിയാണ്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Kerala
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്.
19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായ അമീറിനെതിരേ മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
District News
മലപ്പുറം: ലഹരിയുടെ അടിവേര് അറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’- ഒന്‍പത് ദിവസം പിന്നിടുന്പോൾ മലപ്പുറം ജില്ലയിൽ പരിശോധന ശക്തം. സബ് ഡിവിഷൻ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക ഇന്റലിജൻസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അവർ നൽകുന്ന വിവരങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതും അതിൽ അന്വേഷണം നടത്തുന്നതും വെവ്വേറെ സംഘങ്ങളാണ്. കൂടാതെ ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി നാല് പേരടങ്ങുന്ന പ്രത്യേക സംഘത്തെയും സബ് ഡിവിഷൻ തലത്തിൽ നിയോഗിച്ചിട്ടുണ്ട്.
പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയിൽ നാളിതുവരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകൾ രജിസ്റ്റർ ചെയ്തു. 211 പ്രതികൾ അറസ്റ്റിലായി. പ്രതികളിൽ 21 പേരെ റിമാൻഡ് ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ നാല് കേസുകൾ കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും അഞ്ച് മീഡിയം ക്വാണ്ടിറ്റി കേസുകളുമാണ്.
120 ഗ്രാം എംഡിഎംഎ, 850 ഗ്രാം കഞ്ചാവ്, വളാഞ്ചേരിയിൽ ജീപ്പിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച 334 ഗ്രാം ബ്രൗണ്‍ ഷുഗർ തുടങ്ങിയവയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം പോലീസ് പിടിച്ചെടുത്തത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്കോ പാറയിൽ നിന്ന് എയർഗണ്‍, സ്റ്റീൽ നഞ്ചക്ക്, മെറ്റൽ നക്ക്ൾ പഞ്ച് തുടങ്ങിയ മാരകായുധങ്ങളും ചെറിയ അളവിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ കോട്പ നിയമപ്രകാരം 17 കേസുകൾ രജിസ്റ്റർ ചെയ്തു. 17 പ്രതികളെ അറസ്റ്റ് ചെയ്തു. ലഹരി മാഫിയയ്ക്കെതിരേ സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
District News
കോഴിക്കോട്: ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളി സ്വദേശി തൂവാട്ടുതാഴം വീട്ടില്‍ കെ.ടി.രജീഷ് (39), പൊക്കുന്ന് സ്വദേശി നെച്ചാലത്ത് പറമ്പ് വീട്ടില്‍ ടി.സഫറുദ്ദീന്‍ (22), ഫറൂക്ക് കോടാമ്പുഴ സ്വദേശി കണ്ണംപറമ്പത്ത് വീട്ടില്‍ കെ.എം.താജിബ് (48) എന്നിവരെ കഞ്ചാവുമായി പോലീസ് പിടികൂടി.
ഓപറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഇരിങ്ങാടന്‍ പള്ളി കോവൂര്‍ റോഡിന് സമീപം പി.സി. വാസുണ്ണി കുറുപ്പ് റോഡ് ജംഗ്ഷനില്‍ വച്ച് 17.410 ഗ്രാം കഞ്ചാവുമായി രജീഷിനെ ചേവായൂര്‍ പോലീസും കോഴിക്കോട് വലിയങ്ങാടി ബീച്ച് ജംഗ്ഷനില്‍ വച്ച് 14.11 ഗ്രാം കഞ്ചാവുമായി സഫുര്ദീനെ ടൗണ്‍ പോലീസും ഫറോക്ക് കോടാമ്പുഴ കുളങ്ങര പാടം റോഡില്‍ വച്ച് 0.594 ഗ്രാം കഞ്ചാവുമായി താജിബിനെ ഫറോക്ക് പോലീസും പിടികൂടുകയായിരുന്നു.
കൈയില്‍ എംഡിഎംഎ, വീട്ടില്‍ കഞ്ചാവ്
ഫറോക്ക്: യുവാവിന്റെ കൈയില്‍ നിന്ന് എംഡിഎംഎയും വീട്ടില്‍നിന്ന് കഞ്ചാവും പിടികൂടി. കൊളത്തറ മോഡേണ്‍ ബസാര്‍ സ്വദേശി മഠത്തില്‍ കുറ്റിപറമ്പ് ജുനിഷി (28)നെയാണ് നല്ലളം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം ചെറുവണ്ണൂര്‍ കെഎസ്ഇബിക്ക് സമീപം രാത്രി കാര്‍ നിര്‍ത്തി ഉറങ്ങുമ്പോഴാണ് ഇയാളില്‍നിന്ന് നല്ലളം സബ് ഇന്‍സ്പെക്ടറും സംഘവും 0.420 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്ന് ഫറോക്ക് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും കണ്ടെടുത്തു.
ലഹരി വില്പനയിലൂടെ കിട്ടിയ 19,600 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹ്യുണ്ടായി കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ വെള്ളയില്‍, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാനകേസുകളുണ്ട്. ഫാസ്റ്റ്ഫുഡ് കടയിലെ ജീവനക്കാരനെ കത്തികൊണ്ട് കുത്തിയതിന് കസബ പോലീസില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കൊയിലാണ്ടി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎയും കഞ്ചാവും വിൽപന നടത്തുന്ന സംഘത്തെ പിടികൂടി.
എലത്തൂർ മാട്ടുവയൽ സ്വദേശികളായ ഉജ്വൽ, ആദർശ്, അരുൺ എന്നിവരെയാണ് ഡാൻസ്ഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. റൂറൽ എസ്പി പി. അഷറഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് ഡിവൈഎസ്പി ഉത്തം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മെത്താഫിനുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്ന് ചില്ലറ വില്പന നടത്തുന്ന പാലാഴി അത്താണിക്കല്‍ സ്വദേശി ഖദീജാസ് വീട്ടില്‍ നിഷാം അലി (35), കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി തവിട്ടേരിപ്പാറമിത്തല് വീട്ടില്‍ ഫര്ഹാന് (30), എടവണ്ണപ്പാറ കുഴിമണ്ണ സ്വദേശി നടുവത്ത് ചാലില്‍ വീട്ടില്‍ റിയാസ് (31) എന്നിവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് 6.640 ഗ്രാം മെത്താഫിന്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 24280 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹോണ്ട സിവിക് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ജൂണ്‍ ഒന്നിനുശേഷം 51 കേസുകളില്‍ 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.
ലഹരിവസ്തുക്കള്‍ കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്‍കോടിക് സ്നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡ് പരിശോധനയില്‍ സജീവമാണ്.
ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പാണോട് കിഴക്കുംകര തൊട്ടുമുക്ക് നൗഫൽ (27 ), കരിപ്പൂർ പുലിപ്പാറ നരിച്ചിലോട് എആർ മൻസിലിൽ മുഹമ്മദ് റാഷിദ് (26), കരകുളം അയണിക്കാട് വടക്കേവിള നിലക്കൽ വീട്ടിൽ ശരത് ( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.095 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ്ഐ അഭിജിത്ത്, എഎസ്ഐ സി. ബിജു, സിപിഒ അനുപം ജിത്, ഷാഡോ ടീം എഎസ്ഐ സതി, അനൂപ്, സിപിഒമാരായ അഖിൽ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് ഒളിച്ചിരുന്ന പ്രതികൾ പോലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് അടങ്ങിയ കവർ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായി ജൂൺ 15നാണ് മന്ത്രി പെരുന്പാവൂരെത്തുക.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്.
പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
District News
സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.
കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പോലീസ് പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ ഇസഹാഖ് (48) താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തത്.
വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇയാളുടെ കെഎൽ 73 എഫ് 3102 നന്പർ കാറിൽ നിന്നും ഒരു ചാക്ക് പുകയില ഉത്പന്നം കണ്ടെടുത്തു.
ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മുൻപും സമാന കേസുകളിൽ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാളാണ്.
സംഭവമറിഞ്ഞ് ഒളിവിൽ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ജസ്വിൻ ജോയി, ജയപ്രകാശ്, കെ. ശ്രീധു, അനന്തു, എഎസ്ഐ ശ്യാംലാൽ, സിപിഒമാരായ ഗവാൻ, സതീഷ്, ഡാൻസാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂണ്‍ ഒന്നു മുതൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്തത്.
District News
മലപ്പുറം: ആസാമിൽ നിന്ന് ജീപ്പിൽ ഒളിപ്പിച്ചു കടത്തിയ ബ്രൗണ്‍ഷുഗറിന്റെ വൻ ശേഖരവുമായി മൂന്ന് ആസാം സ്വദേശികൾ പോലീസിന്റെ പിടിയിൽ.
രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി പോലീസും പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുന്നൂറ് ഗ്രാമിലധികം വരുന്ന ബ്രൗണ്‍ ഷുഗർ ശേഖരവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആസാം സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹക്ക് (31), റഷീദുൽ ഇസ്ലാം (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ്ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ്കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമൽ, ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്.
District News
കോഴിക്കോട്: ലഹരി മാഫിയക്കെതിരേ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷന് തൂഫാന്' പ്രകാരം കോഴിക്കോട് സിറ്റി പരിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 171 പേര് പിടിയിലായി.
ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ ഏഴു വരെയുള്ള കണക്കുകള്‍ പ്രകാരം 171 കേസുകളാണ് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്.143 ഗ്രാം എം.ഡി.എം.എ, 237 ഗ്രാം കഞ്ചാവ് എന്നിവയ്ക്ക് പുറമെ 67 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
4.32 ഗ്രാം ഹാഷിഷ് ഓയില്‍, 0.18 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. ചെറിയ അളവിലുള്ള ലഹരിമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത് 149 കേസുകളാണ്. രണ്ടു കേസുകള്‍ ഇടത്തരം അളവിനും ഒരു കേസ് വാണിജ്യ അളവിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ എന്‍ഡിപിഎസ് നിയമപ്രകാരം 19 മറ്റു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (29 വീതം) രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ ഏഴിന് മാത്രം 31 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
District News
കാസര്‍ഗോഡ്: ജില്ലയില്‍ ലഹരി മാഫിയക്കെതിരേ പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാന് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ബദിയഡുക്ക, കുമ്പള, ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ദിവസം നടത്തിയ മൂന്ന് വെവ്വേറെ റെയ്ഡുകളിലായി ആകെ 44.06 ഗ്രാം എംഡിഎംഎയും ലഹരി വില്പന പണവും വാഹനങ്ങളും ഡിജിറ്റല്‍ ത്രാസുകളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെ ബദിയടുക്ക എസ്ഐ ടി. രൂപേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റെയ്ഡ് നടന്നത്. ബദിയഡുക്ക-മുള്ളേരിയ റോഡിലെ എമിറേറ്റ്സ് കാര്‍ വാഷ് സ്ഥാപനത്തിന് സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്ന പുത്തിഗെ എടനാട് സ്വദേശിയായ എ. മുഹമ്മദ് ഹനീഫിനെ (37) പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി.
ആദൂര്‍ ഇന്‍സ്പെക്ടര്‍ ആര്.സി. ബിജു ഗസറ്റഡ് ഓഫീസറുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ പ്രതിയുടെ പോക്കറ്റില്‍ നിന്നും 28.99 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ലഹരി വില്പനയിലൂടെ ലഭിച്ച 29,500 രൂപയും കടത്താന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരേ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ ബദിയടുക്ക, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്.
കുമ്പള എസ്ഐ അനന്തകൃഷ്ണന് ആര്. മേനോന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ പരിശോധന നടന്നത്. എടനാട് ഗ്രാമത്തിലെ സീതാംഗോളി - ഉളിയത്തടുക്ക റോഡിലുള്ള കണ്ണൂര്‍ സ്ക്വയര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ നടത്തിയ റെയ്ഡിൽ കാസര്‍ഗോഡ് അംഗഡിമുഗര്‍ വില്ലേജില്‍ മുഗു റോഡ് ഉറുമിയിലെ ഷബീര്‍ അലി (45) പിടിയിലായി. ഇയാള്‍ നിയമവിരുദ്ധമായി വില്പനയ്ക്കായി സൂക്ഷിച്ച 11.97 ഗ്രാം കുമ്പള പോലീസ് സംഘം കണ്ടെത്തുകയും തൊണ്ടിമുതലുകള്‍ ബന്തവസിലെടുത്ത് പ്രതിക്കെതിരേ കുമ്പള പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പള്ളിക്കര കല്ലിങ്കല്‍ സ്വദേശിയും ഇപ്പോള്‍ പനയാല്‍ മൗവ്വലിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ. ഷാഹുല്‍ ഹമീദാ (31) ണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നണടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും രാവിലെ ഒന്‍പതോടെയാണ് ഇവിടെ പരിശോധന നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തി. ഇതു തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ 3.1 ഗ്രാം എംഡിഎംഎയും ഒരു പൊട്ടിയ ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ത്രാസും പാക്ക് ചെയ്യാനുള്ള 50 ഓളം ചെറിയ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു.
പ്രതിക്കെതിരേ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയടുക്കയിലും കുമ്പളയിലുമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന വാണിജ്യ പരിധിയില്‍ പെടുന്നതാണ്. അറസ്റ്റിലായ പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചും ഇതിന്റെ പ്രധാന ഉറവിടങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
District News
ആലപ്പുഴ: സംസ്ഥാനത്തുടനീളം കേരള പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 90 പേർ അറസ്റ്റിലായി.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെയും ഡിവൈഎസ്പിമാരുടെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്- ജില്ലയിൽ ഒന്നാം തീയതി തന്നെ പ്രവർത്തനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക, രഹസ്യവിവരങ്ങൾ ശേഖരിക്കുക, പരിശോധനകൾ നടത്തുക, കേസുകൾ കണ്ടെത്തുക, അന്വേഷണം പ്രത്യേകമായി നടത്തുക തുടങ്ങി ബഹുമുഖമായ പ്രവർത്തനസംവിധാനമാണ് ഇതിനായി പ്രവർത്തിച്ചുവരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏറ്റവും കൂടുതൽ ലഹരി വ്യാപന പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതിയുള്ള തെക്കെൻ പ്രദേശത്ത് പ്രത്യേകമായ പരിശോധന നടത്തി.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിപോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്നുവിരുദ്ധ പദ്ധതിയായ ഓപ്പേറഷൻ തൂഫാനുമായി ബന്ധപ്പെട്ട് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗും കുട്ടികൾക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസും നടത്തി.
എരുമേലി സബ് ഇൻസ്പെക്ടർ നെൽസൺ ക്ലാസ് നയിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് എം.എൻ. മനോജ്, വാർഡ് മെംബർ ജോസഫ് സെബാസ്റ്റ്യൻ, വ്യാപാരി പ്രതിനിധി സോണി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധി ലിജോമോൻ, എംപിടിഎ പ്രസിഡന്റ് മജിത ബിജു, സജിമോൾ സുരേഷ്, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്ഐ അനിൽകുമാർ, എഎസ്ഐ സീന, സിപിഒ ബിനോയ്മോൻ എന്നിവർ പ്രസംഗിച്ചു.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവിപത്തിനെതിരേ പ്രതിരോധം തീർക്കുന്നതിനുമായി സ്കൂൾ സംരക്ഷണസമിതിയുടെ പ്രത്യേക യോഗം ചേർന്നു. ഹെഡ്മിസ്ട്രസ് ജോഷിന മേരി അധ്യക്ഷത വഹിച്ചു. സ്കൂൾസമയത്തിനുശേഷം കുട്ടികൾ ടൗണിൽ കൂടുതൽ സമയം ചുറ്റിത്തിരിയുന്നതും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും തടയാൻ യോഗത്തിൽ തീരുമാനമെടുത്തു.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ വില്പന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറും. ഇത്തരം കടകൾക്കെതിരേ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത പോലീസ് പ്രതിനിധികൾ പറഞ്ഞു. വിദ്യാർഥികൾ സ്കൂൾവിട്ടതിനുശേഷം സുരക്ഷിതമായി ബസുകളിൽ കയറി പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ബസ് സ്റ്റോപ്പ് പരിസരങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചു.
വരുംദിവസങ്ങളിൽ കുട്ടികൾക്കായി ട്രാഫിക് പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, സോഷ്യൽ മീഡിയ കെണികൾ എന്നിവയെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകൾ സംഘടിപ്പിക്കും.
Kerala
കുമളി: ഇടുക്കി കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ് , അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് വിൽപന നടത്തുന്നതിനിടെ കൊല്ലംപട്ടട ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.